Tuesday, March 10, 2009

HARTHAL--ഹര്‍ത്താല്‍

“യാത്രക്കാരുടെ ശ്രധ്ധക്കു് ട്രെയിന്‍ നംബര്‍ ............................................
യാത്രികര്‍ ക്രിപയാ ധ്യാന്‍ ദീ‍ജിയേ ട്രെയിന്‍ നംബര്‍..........................................
Your attention please train number..........................................................................."
ഇടക്കിടെ കേള്‍ക്കുന്ന സ്ത്രീ ശബ്ദം..... ഇംബമുള്ളതു തന്നെ. കേരളത്തില്‍ എവിടേയുമുള്ള റെയില്‍ വേ സ്ടേഷനുകളില്‍ മുഴങ്ങി കേട്ടി ട്ടു ള്ള ശബ്ദം.ഊളംബാറ സ്ക്കൂളിലെ മഞ്ചു ടീച്ചറു ടെ ശബ്ദം. ട്രയിന്‍ വരാന്‍ സമയമാകുംബോള്‍ ഒരു വിദ്വാന്‍ കമ്പൂട്ടറില്‍ സമര്‍ധ മായി ഒപ്പിക്കുന്ന വിദ്യ. ടീച്ചറുടെ ഇംബമുള്ള ശബ്ദം മുന്നു ഭാഷകളിലായി സ്ടേഷന്‍ മുഖരിതമാക്കുന്നു. മലയാളികളല്ലാത്തവരോടു കേരളം കാണിക്കുന്ന “അതിധി ദേവോ ഭവ:(ദയ!) ഇ അന്വ്ണ്‍സ്മെണ്ടിലും കാണാം.ഹിന്ദിക്കാരോടു
ക്ര് പയാ എന്നും, ഇങ്ഗ്ഗ്ലീഷുകാരോടു പ്ലീസ് എന്നും. മലയളീസ് യാത്ര ക്കാര്‍ സ്റധ്ധിചാല്‍ മാത്രം മതി.
യാത്രക്കാര്‍ ദയവായി സ്രധ്ധിക്കുക എന്നാവാമായിരുന്നു എന്നു വെറുതേ ഓര്‍തു.
--ര്‍ സ്റ്റേഷനില്‍ ഇറങി യപ്പോഴാണറിയുന്നതു്..ഇന്നു ഇവിടെ ഹര്‍ത്താല്‍ ആണു്.ഞായറാഴ്ചയും ഹര്‍താലൊ!ഞാന്‍ അദ്ഭുതം കൂറി.കാക്ക മലര്‍ന്നു പറക്കുന്നില്ലാന്നല്ലേയുള്ളൂന്നു സമാധാനിചൂ. സ്റ്റേഷനിലെ കാപ്പിക്കടകളുള്‍പ്പടെ അടഞ്ഞു തന്നെ.കൊലപാതകരാഷ്ട്രീയത്തിന്റെ കടുത്ത പ്രതികരണം.എതിര്‍ കക്ഷികളുടെ ഹര്‍താല്‍ നാളെ ഇല്ലാഞാല്‍ ഭാഗ്യം.
എവിടെ ഒന്നു തല ചായ്ക്കും.പരിചയമുള്ള ഒന്നു രണ്ടുപേരെ മൊബീലില്‍ വിളിചൂ.
എസ്സാറൊ...എവിടെ യാണുള്ളതു?
ഇവിടെ---ര്‍ സ്റ്റേഷനില്‍..സംഗതി ഔദ്യോഗികം.
അവര്‍ക്കു അദ്ഭുതം. ഹര്‍താലായിട്ടു...ഇവിടെയോ എന്ന ഭാവം.
എത്തിപ്പെട്ടു പോയി..
അവര്‍ക്കു വരാന്‍ കഴിയില്ലന്നു മനസ്സിലായി.ടൂ വീലര്‍ പോലും നിരോധിച്ചിരിക്കുന്നു.
ആദ്യമായിട്ടാണിങനെ. ആരും കൂടെയില്ലാതെ..
വിഷമം പറഞ`ഞപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ റിട്ട് യറിങ് മുറി അനുവദിച്ചതു് അല്പം ആശ്വാസ മായി.
തനിച്ചാണേലും മുറി കിട്ടിയല്ലൊ.കിടന്നുറങാന്‍ സേഫ് ആയ സ്തലം.
കഴിക്കാന്‍ ഒന്നും കിട്ടില്ലാന്നു തോന്നുന്നു.കയ്യീലെ മിനറല്‍ വാട്ടര്‍ ബോട്ടില്‍ നോക്കി. തീരാറായി.
രാത്രിയിലേക്കു മതിയാക്കാമെന്നേയുള്ളൂ. കരുതല്‍ വെള്ളമില്ലേല്‍ ദാഹം കൂടും.
എറണാകുളത്തിറങി കല്യാണം കൂടിയ ശേഷം നേട്രാവതിയില്‍ കയറി ഇങു പോന്നു.
ഹര്‍താലിന്റെ കാര്യം അറിഞിരുന്നില്ല.ല്ലേല്‍ എറണാകുളതു തങാമായിരുന്നു.
വളരെ നാളായി കാണാന്‍ കഴിയാതിരുന്ന സുഹ്രുതിനും സന്തോഷമാകുമായിരുന്നു.
“യാത്രക്കാരുടെ.........വീണ്ടും മഞ്ചു ടീച്ചരുടെ ശ്ബ്ദം...”
പ്ലാറ്റ് ഫോമില്‍ വളരെ ക്കുറച്ചു ആള്‍ക്കരേയുള്ളൂ. എല്ലാപേരുടേയും മുഖത്ത് ഒരു ആപത് ശങ്ക.
മുറിയില്‍ നിന്നും പുറത്തേക്കിറങി.വിജനം... ബന്ദു തന്നെ.
ഒരാരവം...കുറെ ആള്‍ക്കാര്‍ ഓടുന്ന ശബ്ദം..
“ഓടരുതു..നിന്റെ തല ഞാന്‍ എറിഞു പൊട്ടിക്കും...”
ഒരു ചെറുപ്പക്കാരന്റെ പിന്നാലെ കയ്യില്‍ കത്തിയും കല്ലുമായി കുറെപേര്‍..
“ഇവിടെ വന്നു ഞങ്ങളില്‍ ഒരുത്തനെ തല്ലീട്ടു പോകാനൊ
ആ കയ് ഞാന്‍ വെട്ടൂം”
പ്രാണ രെക്ഷാര്‍ത്ധം ഓടുന്നവനെ രക്ഷിക്കണേ ........എന്നു് മനസ്സില്‍ പ്രാര്‍ത്ധിച്ചു് ഓടി മുറിയില്‍ കയറി.
കതകടച്ചു..